Monday, January 9, 2012

വീണ്ടും ചില നാട്ട് വിശേഷങ്ങള്‍...

 ബുധനാഴ്ച...
      എസ്റ്റേറ്റില്‍ കൂലി കിട്ടുന്ന ദിവസം. അന്നും ഇന്നും ഈ ദിനം  നാട്ടുകാര്‍ക്ക്
 സന്തോഷത്തിന്റെ ദിനം  തന്നെ..ആ കാലത്ത് മിക്കവാറും എല്ലാ വിടുകളിലും
ദിവസങ്ങളില്‍ മാത്രം സുഭിക്ഷ മായി ഭക്ഷണം കിട്ടുന്ന സമയം......ഒപ്പം ചന്തയും ..
                            ഒരു  ബുധനാഴ്ച ..വണ്ടൂര്‍ റോഡിന്‍റെ ഓരം ചേര്‍ന്ന് നിര്‍ത്തിയിട്ട
 ബസ്സിന്റെ ഇരു വാതിലിനു ചുറ്റും തിക്കി തിരക്കി ഒരുപാട് പേര്‍ ,ബസ്സ്‌ നിറയെ ആളുകള്‍
മിക്കവാറും ആളുകള്‍ ചന്തയിലേക്ക് .അങ്ങ് മിങ്ങും ഏറെ പേര്‍ സൈകിളിലും നടന്നും നീങ്ങുന്നു .
യുസുഫ്ക്ക ബസ്സിലേക്ക് കൈ ചൂണ്ടി "വണ്ടൂര്‍ മഞ്ചേരി ..കേറാനുള്ളവര്‍ പെട്ടന്ന് പെട്ടന്ന്"
 വിളിച്ചു പറയുന്നു ,കുറച്ചപ്പുറത്ത് ഒരു പെട്രോള്‍ ജീപ്പിന്റെ സെല്ഫടിക്കുന്ന ശബ്ദം..
 സൈക്ലിന്റെ ബെല്ലടിയും ആളുകളുടെ കലപില ശബ്ദവും വണ്ടികളുടെ ഹോണ്ണടിയും .. മൂന്നും കൂടിയോടം ആകെപ്പാടെ ശബ്ദ മുഖരിധം .. റോഡിന്‍റെ സൈഡിലൂടെ  ഉപ്പാന്റെ കയ്യില്‍ തൂങ്ങി
വള്ളി നിക്കറും കുപ്പായവും കയ്യില്‍ ഒരു സഞ്ചിയുമായി പത്തു വയസുകാരന്‍കൌതുക
 കാഴ്ചകള്‍ കണ്ടു  അമ്പരന്ന ചിന്തകളുമായി  അങ്ങാടി ചന്തയിലേക്ക് നടക്കുകയാണ്.
                          വണ്ടൂര്‍ റോഡിന്‍റെ വലതു ഭാഗത്ത്‌ പഴയ അര്‍ബന്‍ ബേങ്ക് കെട്ടിടം,
മുന്നില്‍  ചെറിയൊരു മതില് ‍നടുക്കായി ഒരു ഗയിറ്റ്‌ ,ഉള്ളിലേക്ക് കേറൂന്നിടത് വലിയൊരു ഗ്രില്‍
മതിലിനപ്പുറത്ത് റോഡിലേക്ക്പകുതി  തള്ളി ഒരു പൊട്ട കിണര്..അതിനടുത്തായി ഒന്നുരണ്ടു ജീപ്പുകള്‍ ..കിണറ്റിന്‍ പടവിലിരുന്നു രണ്ടുമൂന്നു പേര്‍  തമാശകള്‍ പറഞ്ഞു ചിരിക്കുന്നു .
റോഡിന്റെ വലതുഭാഗത്ത്‌ നീണ്ട മുള്വേലിക്കപ്പുറത്ത് ഇടതിങ്ങി നില്‍ക്കുന്ന
കമുങ്ങിന്‍ തോട്ടം ..ഇടതു ഭാഗത്ത്‌ നിറയെ താളും ,പുല്ലും ഒരു പനയും.വെള്ളകെട്ടില്‍നിന്നു തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍,വലിയ പാലമാരത്തിന്‍ അപ്പുറത്ത് വാസുവേട്ടന്റെ വര്‍ക്ക്ഷോപ്പ്.അതിനു മുന്നിലൂടെ റോഡിലേക്ക് കല്ലുകള്‍ പാകിയ വഴി .
          അവിടം മുതല്‍ ചെറിയകയറ്റം എതിര്‍ വശത്ത്പുഴയിലെക്കിറങ്ങാന്‍ 
കുത്തനെയുള്ളചെറിയൊരു വഴി,അതിനടുത് മോട്ടോര്‍ പുര .തൊട്ടു തന്നെ ഇടതൂര്‍ന്ന
പടര്‍ന്നു നില്‍ക്കുന്ന വലിയൊരു മരം,ഇടതു വശത്ത് രണ്ട്മൂന്ന് പനകള്‍ ..അപ്പുറത്ത് 
ചെറിയമരത്തിലേക്ക്പടര്‍ന്നു കയറിയ വെള്ളിലകള്‍ കാറ്റില്‍ ആടിക്കളിക്കുന്നു.
വെളുത്ത്തിളങ്ങുന്ന ആ ഇലകള്‍കാണാന്‍ നല്ല ഭംഗി ..ഇവിടം മുതല്‍  കാളികാവ്
പാലത്തിന്റെ തുടക്കം .
                             പാലത്തിന്റെ കൈവരിയുടെ മുകളിലേക്കും താഴേക്കും കേറിയും ഇറങ്ങിയും പിന്നെ പുഴയിലേക്ക് കൌതുകത്തോടെ നോക്കിയും നടക്കുകയാണ് ഞാനെന്ന ആപത്തുവയസുകാരന്‍. പാലത്തിന്റെ കൈവരിയില്‍ കൈ താങ്ങി എന്തോ ഓര്‍ത്തു നില്‍ക്കുന്ന ഉപ്പ . എന്തോ പറയാനുള്ള പുറപ്പാട് എന്ന് മുഖം കണ്ടാല്‍ അറിയാം ...
പഴകാല ചരിത്രങ്ങള്‍ പറയാന്‍ ഉപ്പയ്ക്ക് എന്നും ഏറെ ഇഷ്ട്ടം..കേള്‍ക്കാന്‍ എനിക്കും  ..
ആ മുഖത്തേക്ക് തന്നെ നോക്കി ഞാന്‍ നിന്നു.ആ മനസ്  എനിക്ക് മുന്നില്‍ തുറക്കുകയാണ് .
കേള്‍ക്കാനായി ഞാന്‍ കാതോര്‍ത്ത്‌ നിന്നു . ഉപ്പ പറയാന്‍ തുടങ്ങുകയാണ് ..!!!
               നിനക്കറിയോ ഈ പാലത്തിനു നമ്മുടെ കുടുംബവുമായിയുള്ള ബന്ധം..???
കേട്ടോളൂ ..
           പണ്ട് ..കുറെയേറെ കാലം മുന്‍പ്..അന്ന് ലോറിയുള്ള ചുരുക്കം ചില ആള്കളില്‍ പെട്ട ഒരാളായിരുന്നു നിന്റെ വല്യുപ്പ ....അന്നത്തെ കാലത്ത് പുല്ലങ്ങോട്ടെ എസ്റ്റേറ്റില്‍ നിന്നും 
ഒട്ടുപാലും മറ്റും കൊച്ചിയിലെക്കോ മറ്റോ കൊണ്ട് പോയിരുന്നത് ആ ലോറിയില്‍ ആയിരുന്നു .
ഒരു ദിവസം ലോഡുമായി പോകുന്ന വണ്ടിയില്‍ വഴിയില്‍  നിന്നും ഒരു സ്വാമി കേറി ..
ലോഡുമായി കാളികാവ്  പാലം കേറിയ ലോറി പാലം മുറിഞ്ഞു പുഴയിലേക്ക് മറിഞ്ഞു .
വിധി എന്നല്ലാതെ എന്ത് പറയാന്‍ ..? അവനവന്റെ വിധി നമുക്ക് തടുക്കാന്‍ പറ്റില്ലല്ലോ .
ആ സ്വാമി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിചൂ ,പിന്നെ ഒരുപാട് പ്രശ്നങ്ങള്‍,
 പ്രയാസങ്ങള്‍... ആ സംഭവത്തിന്‌ ശേഷമാണ് നാം ഇങ്ങിനെയായത്
പിന്നീടാണ്‌  ഈ പാലം വന്നതും .   ഉപ്പ പറഞ്ഞു നിറുത്തി ...
                    ആ കണ്ണുകള്‍ നിഞ്ഞു തുളുബിയിരുന്നു .


           എന്റെ നാടിനെ എനിക്കെങ്ങിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും ..
എന്നെ ഞാനാക്കിയത്  ഇവിടെയാണ് ..ഈ പുഴ എന്റെ കുടുംബത്തില്‍ പെട്ടതാണ്,
ഈ അങ്ങാടിയും റോഡുകളും എന്റെ പൂര്‍വികരുടെ കാല്പാടുകള്‍ പതിഞ്ഞതാണ്,
അതെനിക്ക് വഴികാട്ടിയല്ലേ ..? ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവരാണ്
എന്റെ സ്വന്തത്തെ പോലെ,എന്റെ കൂടെ പിറപ്പിനെ പോലെ..ഞാനെന്റെ നാടിനെ  
സ്നേഹിക്കുന്നു എന്നും എപ്പോഴും ...
                    ഞങ്ങള്‍ വീണ്ടും  നടക്കുകയാണ് ...ചന്തയിലേക്ക് ...







Sunday, January 8, 2012

കാളികാവിന്റെ ചരിത്രത്തിലുടെ..ഇത്തിരി

               പഴയ കാല കാളികാവ് ചരിത്രത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു പേരാണ് പള്ളിവാതുക്കല്‍ മെഡിക്കല്‍സ് (pallivathukkal medicals)അവറാച്ചന്‍ ചേട്ടന്റെ(അരിമണല്‍)ഉടമസ്ഥടയില്‍ ..കാളികാവ് കാരുടെ ആദ്യത്തെ മെഡിക്കല്‍ സ്റ്റോര്‍. ) കാളികാവില്‍ നിന്നും നിലംബൂര്‍ റോഡിലേക്ക് തിരിയുന്നതിന്റെ വലതു ഭാഗത്..(പഴയ സിന്ദഗി ഹോട്ടല്‍ നിന്ന സ്ഥാനത്ത്‌)...കുറച്ചു മാറി രണ്ടു റൂം അപ്പുറത...്ത് റോഡിലേക്ക് തായിത്തിക്കെട്ടി കൂരി ബീരാന്‍ കുട്ടി യുടെ കൂള്‍ബാര്‍ വിത്ത് സൈക്കിള്‍ ഷോപ്പ് . ഒരു മഞ്ഞ കാ വണ്ടിയും ചുവന്ന അരവണ്ടിയും സൈക്കിള്‍ ഷോപ്പിന്റെ ഐശ്വര്യം ..ഒഴിവു ദിനങ്ങള്‍ ആ വണ്ടിയുമായി മല്ലിടലായിരുന്നു പ്രധാന പരിപാടി....ഇടതു ഭാഗത് (പാക്കറത്തു കെട്ടിടം നില്‍ക്കുന്ന സ്ഥാനത് അപ്പുമാമ യുടെ വീട്..മുന്നില്‍ ഒരു കിണര്‍. നെല്ലിക്ക തിന്നു വെള്ളം കുടിച്ചതു കാരണം എപ്പോഴു മധുരമുള്ള വെള്ളം .മൂന്നുംകൂടിയോടത്തു ബസ്‌ കാത്തു നില്‍ക്കുന്നവര്‍ക്ക് എന്നും തണലും,തുണയുമായി നിന്നിരുന്ന ഉങ്ങ് മരം ,അതിനോടെ ചാരി
മലയാള മനോരമ ഏജന്‍സി..മോയിദീന്‍‍ കുട്ടി മാഷുടെ പീടിക മുറി ... നേരെ എതിര്‍ സൈടില്‍ കാളികാവ് പഞ്ചായത്ത്‌ കെട്ടിടവും മതിലും ..അതിനോടെ ചാരി ചൂരക്കുത്‌ അബൂബക്കര്‍ക്കന്റെ പീടിക "ബത്തക്ക, അവിലും വെള്ളം സ്പെഷ്യല്‍" അതിന്റെ അപ്പുറത്ത് എന്റെ ഉപ്പാന്റെ പീടിക, അതിനോടെ ചേര്‍ന്ന് ബസ്‌ വൈറ്റിംഗ് ഷെഡ്‌,തൊട്ടടുത് അബ്ദുള്ള ക്കന്റെ പച്ചക്കറി പീടിക ,തൊട്ടു പൂന്കുഴി മാന്റെ പീടികയും .കാളികാവില്‍ രണ്ടേ രണ്ടു ജീപ്പ് ..ഒന്ന് m c sons നാരായണേട്ടന്റെ ,മറ്റൊന്ന് കായിക്കരിക്കാരുടെയും ..അന്നത്തെ നാലഞ്ചു
ബസ്സുകള്‍ ,k p c ,...r t c ..,പാട്ട റോഡ്‌വയസ്,യാത്ര ,മേലാക്കം,
താഴെ സ്കൂള്‍ ലേക്ക് പോകുന്ന വഴിയില്‍ mc കളുടെ മുന്നില്‍ കുറച്ചു മാറി
ഒരു വലിയ പാലമരം ...അവിടം മുതല്‍ താഴെ സ്കൂളിന്റെ ഗ്രൌണ്ട് ആരംഭിക്കുന്നു
താഴെ സ്കൂള്‍ ...സിമെന്റ് തേക്കാതെ വെട്ടുകല്ലില്‍ പടുത്തുയര്‍ത്തിയ നീണ്ട ഒരു ഹാള്‍ ..
പരംബ് കൊണ്ട മരച്ചുകെട്ടി ക്ലാസ്സ്‌ റൂം തിരിച്ചിട്ടുണ്ട് ..നിലം അപ്പടി മണ്ണ് ..ഇടക്കിടക്
ഗാന്ധി ജയന്തിക്ക് കൊട്ടടി കൊണ്ട് അടിച്ചു ഉറപ്പിക്കും ..കുറച്ചു കാലം ..പിന്നെ വീണ്ടും പഴയ പോലെ ..മൂന്നും നാലും ക്ലാസുകള്‍ അവിടെ ..വൈകിട്ട് കൂട്ടബെല്ലടിച്ചാല്‍ കാലില്‍ മൊത്തം പൊടിയുമായി ഒരു ഓട്ടം ..മുകളിലെ സ്കൂള്‍ ..വെട്ടുകല്ലുകൊണ്ട് തീര്‍ത്ത മതില്‍ അവിടെയവിടെ അടര്‍ന്നു വീണു പൊട്ടി പൊളിഞ്ഞു ..വെട്ടുകല്ലുകൊണ്ട് ഒതുക്കുകള്‍ ..
അതിനടുത്ത്‌ ഒരു പൂവത്തി മരം ..മതില്ന്റെ നടുക്ക് ആര്‍ച്ച് രൂപത്തില്‍ g u p s kalikavu bazar എന്നെഴുതിയ ബോര്‍ഡ്‌ നേരെ കേറുമ്പോള്‍ ഇടതു ഭാഗത്ത് വട്ടത്തില്‍ വലിയ കിണര്‍.അതിനപ്പുറത്ത് ഇടയിലുടെ ഒരു ചെറിയ വഴി നേരെ പോയാല്‍ ഉപ്പുമാവുണ്ടാക്കുന്ന ഷെഡ്‌ .
നമ്പൂരിയുടെ മതിലിനോടെ ചാരി ഒരുപാട് തേക്കും,പോടുവണ്ണി തൈകളും ..അതിന്റെ ഇലകളാണ് മിക്കവാറും എല്ലാവരുടെയും ഉപ്പുമാവിന്‍ പാത്രം ..
എല് രൂപത്തില്‍ സ്കൂള്‍ കെട്ടിടം ..ഒതുക്കു കേരിചെന്നാല്‍ നേരെ ഒന്നാം ക്ലാസ്സിലേക്ക് ,അതിനോടെ ചേര്‍ന്ന് ഓഫീസ് റൂം ..പ്യൂണ്‍ രാജേട്ടന്റെ ബെല്ലടി കേട്ടാല്‍ വരിവരിയായി സ്കൂള്‍ മുറ്റത്തേക്ക് ..പിന്നെ attension ,standattis..ശേഷം പ്രാര്‍ത്ഥന ..
സ്കൂള്‍ ലീടെരുടെ ചോല്ലിതരല്‍ ഇന്ത്യ എന്റെ രാജ്യമാണ് ..എല്ലാ ഇന്ത്യക്കാരും ....
See More